അഗത്തിയിൽ ഗൈനക്കോളജിസ്റ്റ് ഉൾപ്പെടെയുള്ള സ്പെഷ്യലിസ്റ്റുകളെ നിയമിക്കണം ; എൻ സി പി (എസ് )
അഗത്തി : അഗത്തി രാജീവ് ഗാന്ധി സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റ് ഉൾപ്പെടെയുള്ള വിവിധ സ്പെഷ്യലിസ്റ്റുകളെ നിയമിക്കണമെന്നാവശ്യപ്പെട്ട് എൻ സി പി (എസ് ) ലക്ഷദ്വീപ് ഘടകം മെഡിക്കൽ ആന്റ് ഹെൽത്ത് സർവ്വീസ് ഡയറക്ടർക്ക് നിവേദനം നൽകി.
ലക്ഷദ്വീപിൽ നിലവിൽ ഗൈനക്കോളജിസ്റ്റിന്റെ സേവനം അഗത്തി രാജീവ് ഗാന്ധി സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ മാത്രമാണ് ലഭ്യമായിരിക്കുന്നത്. മറ്റു ദ്വീപുകളിൽ നിന്ന് പ്രസവത്തിനും പ്രസവസംബന്ധമായ മറ്റു ചികിത്സകൾക്കും അഗത്തിയിലേക്കാണ് എത്തുന്നത്. അഗത്തിയിലെ ഗൈനക്കോളജിസ്റ്റ് നിലവിൽ ഒരു മാസത്തെ ലീവിലാണ്. ഇതിനെ തുടർന്ന് ഒഴിവു വന്ന സ്ഥാനത്തേക്കാണ് നിയമനം നടത്തണമെന്ന് എൻ സി പി (എസ് ) ആവശ്യപ്പെട്ടിരിക്കുന്നത്. സർജൻ,ഫിസിഷൻ, റേഡിയോളജിസ്റ്റ് തസ്തികളിലേക്ക് പുതിയതായി ഇവിടെ നിയമനം നടന്നിരുന്നെങ്കിലും ഇവരൊന്നും തന്നെ ഇതുവരെ ജോലിയിൽ പ്രവേശിച്ചിട്ടില്ലാത്തതും പ്രസവ രോഗികളെ സംബന്ധിടത്തോളം പ്രയാസം സൃഷ്ടിച്ചിരിക്കുകയാണ്. വിവിധ ദ്വീപുകളിൽ നിന്നായി പ്രസവ സംബന്ധമായ ചികിത്സക്ക് എത്തിയ നിർദ്ധന കുടുംബങ്ങളിൽ നിന്നടക്കമുള്ള രോഗികൾക്ക് ആശ്വാസമാകും വിധം അടിയന്തിരമായ നിയമനം നടത്തണമെന്നാണ് നിവേദനത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അഗത്തി രാജീവ് ഗാന്ധി സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ നിയമനം ലഭിച്ച റേഡിയോളജിസ്റ്റ് ജോലിയിൽ പ്രവേശിക്കുന്നത് വരെ ആഴ്ചയിൽ രണ്ട് ദിവസത്തേക്ക് കവരത്തി ഇന്ദിരാ ഗാന്ധി ആശുപത്രിയിലെ റേഡിയോളജിസ്റ്റിന്റെ സേവനം അഗത്തിയിൽ ലഭ്യമാക്കണമെന്ന ആവശ്യവും നിവേദനത്തിൽ മുന്നോട്ടു വെച്ചിട്ടുണ്ട്.
ലക്ഷദ്വീപിൽ നിലവിൽ ഗൈനക്കോളജിസ്റ്റിന്റെ സേവനം അഗത്തി രാജീവ് ഗാന്ധി സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ മാത്രമാണ് ലഭ്യമായിരിക്കുന്നത്. മറ്റു ദ്വീപുകളിൽ നിന്ന് പ്രസവത്തിനും പ്രസവസംബന്ധമായ മറ്റു ചികിത്സകൾക്കും അഗത്തിയിലേക്കാണ് എത്തുന്നത്. അഗത്തിയിലെ ഗൈനക്കോളജിസ്റ്റ് നിലവിൽ ഒരു മാസത്തെ ലീവിലാണ്. ഇതിനെ തുടർന്ന് ഒഴിവു വന്ന സ്ഥാനത്തേക്കാണ് നിയമനം നടത്തണമെന്ന് എൻ സി പി (എസ് ) ആവശ്യപ്പെട്ടിരിക്കുന്നത്. സർജൻ,ഫിസിഷൻ, റേഡിയോളജിസ്റ്റ് തസ്തികളിലേക്ക് പുതിയതായി ഇവിടെ നിയമനം നടന്നിരുന്നെങ്കിലും ഇവരൊന്നും തന്നെ ഇതുവരെ ജോലിയിൽ പ്രവേശിച്ചിട്ടില്ലാത്തതും പ്രസവ രോഗികളെ സംബന്ധിടത്തോളം പ്രയാസം സൃഷ്ടിച്ചിരിക്കുകയാണ്. വിവിധ ദ്വീപുകളിൽ നിന്നായി പ്രസവ സംബന്ധമായ ചികിത്സക്ക് എത്തിയ നിർദ്ധന കുടുംബങ്ങളിൽ നിന്നടക്കമുള്ള രോഗികൾക്ക് ആശ്വാസമാകും വിധം അടിയന്തിരമായ നിയമനം നടത്തണമെന്നാണ് നിവേദനത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അഗത്തി രാജീവ് ഗാന്ധി സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ നിയമനം ലഭിച്ച റേഡിയോളജിസ്റ്റ് ജോലിയിൽ പ്രവേശിക്കുന്നത് വരെ ആഴ്ചയിൽ രണ്ട് ദിവസത്തേക്ക് കവരത്തി ഇന്ദിരാ ഗാന്ധി ആശുപത്രിയിലെ റേഡിയോളജിസ്റ്റിന്റെ സേവനം അഗത്തിയിൽ ലഭ്യമാക്കണമെന്ന ആവശ്യവും നിവേദനത്തിൽ മുന്നോട്ടു വെച്ചിട്ടുണ്ട്.