DweepDiary.com | ABOUT US | Friday, 26 April 2024

" കാക്കിക്കുള്ളിലെ കാമ ഭ്രാന്തന്‍ "

In main news BY Admin On 17 July 2014
കില്‍ത്താന്‍(17.7.14):- ഒരു ലക്ഷദ്വീപ് പോലീസുകാരനെ കപ്പലില്‍ നിന്നും ബാല പീഡനത്തിന് കേരളാ പോലീസ് അറസ്റ്റ് ചെയ്തത് നമ്മള്‍ മറന്നിട്ടില്ല. ഇപ്പോയിതാ വേറൊരു പോലീസുകാരന്‍ സ്വന്തം ഭാര്യയുടെ അനിയത്തിയെ പോലെയുള്ള ഒരു പെണ്‍കുട്ടിയെ സ്വാധീനിച്ച് അസാന്‍മാര്‍ഗികതക്ക് നിര്‍ബന്ധിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പ് പുറത്ത് വന്നിരിക്കുന്നു.

“ഒരു നിമിഷം ആരു കാണാതെ ഞാന്‍ വന്ന് കണ്ട് കൊള്ളാം..." എന്ന് പോലീസുകാരന്‍ പറയുമ്പോള്‍ "...തന്റെ ശരീരത്തെ തൊട്ടുള്ള കളിവേണ്ടെന്ന്" പെണ്‍കുട്ടി പറയുന്നു. ശരീരം പങ്ക് വെക്കുന്നത് വ്യഭിചാരവും കല്യാണം കഴിക്കുന്ന പുരുഷനോടുള്ള ചതിയുമാണെന്ന് ആ കുട്ടി നിഷ്കളങ്കം പറയുന്നുണ്ട്. എന്നാല്‍ കാമഭ്രാന്തനായ പോലീസുകാരന്‍ ഒരു നിലക്കും പിന്‍മാറാന്‍ തയ്യാറായില്ല. കല്യാണം കഴിക്കുന്ന പുരുഷന് കൊടുക്കുന്നതെല്ലാം തനിക്കും പങ്കുവെക്കണമെന്ന് നിര്‍ബന്ധിപ്പിക്കുന്നു. അപ്പോഴും അങ്ങനെയുള്ള സ്ത്രീകള്‍ക്കൊരു പേര് പറയുന്നുണ്ടെന്നും (വേശ്യ) ആ കളി തന്നോട് വേണ്ടെന്നുമാണ് കുട്ടിയുടെ മറുപടി. ഭാര്യയുടെ ബന്ധുവായ കുട്ടിയുമായി ചങ്ങാത്തം കൂടി മെല്ലെ മെല്ലെ അശ്ലീല സംഭാഷണത്തിലേക്കും നീചമായ പ്രവര്‍ത്തികളിലേക്കും മോഹിപ്പിച്ചാണ് ഇങ്ങനെ ഒരു സംസാരം സാധിച്ചെടുത്തതെന്ന് ക്ലിപ്പ് കേള്‍ക്കുന്നവര്‍ക്ക് മനസ്സിലാവും.

ടീനേജ് പ്രായത്തിലുള്ള പെണ്‍കുട്ടികളുടെ ചാഞ്ചാട്ടമുള്ള മനസ്സിനെയാണ് ഇത്തരം കാമ വെറിയന്മാര്‍ മുതലെടുക്കുന്നത്. സ്വന്തം പെങ്ങളെയും ഉമ്മയെയും തിരിച്ചറിയാത്ത ഇത്തരം പോലീസുകാര്‍ നമ്മുടെ സ്ത്രീ സമൂഹത്തിന് എങ്ങനെ രക്ഷ നല്‍കുമെന്ന് ആശങ്കയിലാണ് നാട്ടുകാര്‍. ഇത്തരം കാമ ഭ്രാന്തന്മാരെ ടെര്‍മിനിനേറ്റ് ചെയ്ത് മാതൃകാപരമായി ശിക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. നാടിനും ലക്ഷദ്വീപ് പോലീസിന്റേയും അഭിമാനത്തിന് അതാണ് നല്ലത്. കടമത്ത് ദ്വീപുകാരനായ ഈ പോലീസുകാരനെക്കുറിച്ച് ഇത്തരം നിരവധി പരാതികള്‍ നേരത്തെ തന്നെ ലഭിച്ചിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് ലക്ഷദ്വീപ് പോലീസിന് തന്നെ മാതൃകയായ ഇവിടത്തെ എസ്.ഐ. ശ്രീ.അമീര്‍ ബിന്‍ മുഹമ്മദ് ഇത്തരം ഒരു പരാതിയെ തുടര്‍ന്ന് ഈ പോലീസുകാരനെ കൈകാര്യം ചെയ്യുകയുണ്ടായി. അന്ന് എസ്.ഐ ക്കെതിരെ ജിഹാദ് പ്രഖ്യാപിച്ച നാട്ടുകാര്‍ ഇന്ന് സഗൗരവം ഖേദത്തിലാണ്.

ഈ ഓഡിയോ ക്ലിപ്പ് പ്രതി തന്നെയാണ് പുറത്ത് വിട്ടിരിക്കുന്നത് എന്നാണ് ആരോപണം. തന്‍റെ ഇംഗിതത്തിന് വഴങ്ങാത്തത്തിന് ആ പെണ്‍കുട്ടിയെ ബ്ലാക്ക്മെയില്‍ ചെയാനാണെന്ന് കരുതുന്നു. മാന്യമായ ഭാഷയില്‍ എഴുതാന്‍ കഴിയാത്ത വിധത്തിലുള്ള സംഭാഷണങ്ങളാണ് ക്ലിപ്പിലുള്ളത്. മാന്യമായ ജീവിതം പുലര്‍ത്തുന്ന പെണ്‍കുട്ടിക്ക് പൊതുജന സമക്ഷം ഇങ്ങനെ മാനഹാനി വരുത്തുക കൂടി ചെയ്തതോടെ ഇയാളുടെ ഉള്ളിലെ (ക്രിമിനല്‍) കുറ്റവാസന പുറത്തായിരിക്കുകയാണ്. പെണ്‍കുട്ടിയുടെ ഭാവിയെയോര്‍ത്ത് ദ്വീപ് ഡയറി ആ ക്ലിപ്പ് പ്രസിദ്ധീകരിക്കുന്നില്ല. നിയമപാലകരുടെ പക്കല്‍ ക്ലിപ്പ് എത്തിയിട്ടുണ്ട്. ആവശ്യമെങ്കില്‍ കോടതിയില്‍ ഞങ്ങള്‍ എത്തിക്കുന്നതാണ്. ഇയാള്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നല്‍കണമെന്നാണ് ഈ മാധ്യമ കുടുംബത്തിന്‍റെ ആവശ്യം. പ്രതികള്‍ക്കെതിരെ മൃദു സമീപനം കാണിക്കുകയും ശിക്ഷിക്കാതെ ഒത്തു തീര്‍പ്പുകള്‍ക്ക് വഴങ്ങി വെറുതെ വിടുന്നതുമാണ് ഇത്തരം കുറ്റവാളികള്‍ നമ്മുടെ പരിശുദ്ധമായ ദ്വീപുകളില്‍ ഉണ്ടാകാന്‍ കാരണം.

മറ്റുള്ളവരുടെ മാനഹാനികള്‍ നമുക്ക് ഇക്കിളിപ്പെടുത്തുന്ന ഒരു സാഹിത്യമാണല്ലോ, ഇന്ന് ഈ അശ്ലീല ഓഡിയോ മൊബൈലില്‍ നിന്നും മൊബൈലിലേക്ക് പകര്‍ന്ന് കൊണ്ടിരിക്കുകയാണ് ദ്വീപിലെ ചെറുപ്പക്കാര്‍. വിശുദ്ധ റമളാനെ മുന്‍നിര്‍ത്തി ഇവ ഡിലീറ്റ് ചെയ്യണമെന്നും ഭാവിയില്‍ നമ്മുടെ സ്ത്രീകള്‍ക്കും ഈ ഗതിവരാതിരിക്കാന്‍ ശക്തമായി പ്രതികരിക്കാനും ദ്വീപ് ഡയറി വായനക്കാരോട് അഭ്യര്‍ത്ഥിക്കുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY