കല്പേനി സ്കൂളുകളുടെ പേരുമാറ്റത്തില്‍ പ്രതികരിക്കാതെ മുഹമ്മദ് ഫൈസല്‍

കവരത്തി: കല്പേനി സ്കൂളുകളുടെ പേരുമാറ്റത്തില്‍ ഇതുവരെയും പ്രതികരിക്കാതെ മുൻ എം.പി മുഹമ്മദ് ഫൈസല്‍. ലക്ഷദ്വീപ് രാഷ്ട്രീയ സാമൂഹിക മേഖലയില്‍ നിറസാനിധ്യമായ ഡോ.കെ.കെ മുഹമ്മദ് കോയയുടെയും ദ്വീപിന്റെ സ്ത്രീ ശാക്തീകരണത്തിന്റെ മുഖമായ ബി ഉമ്മയുടെയും പേരിലുള്ള സ്കൂളുകളുടെ പേരുകളാണ് ഭരണകൂടം പുനര്‍ നാമകരണം ചെയ്തത്. ഡോ. കെ.കെ മുഹമ്മദ് കോയയുടെ പിൻഗാമിയായി കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയ പാർട്ടിയുടെ എം.പി യായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി കൂടിയാണ് ഫൈസൽ.എന്‍.സി.പി പാര്‍ട്ടിയും മറ്റ് ഇതര പാര്‍ട്ടികളും ഇതിനോടകം പ്രതിഷേധം രേഖപ്പെടുത്തി മുന്നോട്ട് വന്നു. എന്നാല്‍ ദ്വീപ് മുൻ എം.പിയായ ഫൈസല്‍ ഇതുവരെയും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞദിവസമാണ് കല്പേനി ഡോ.കെ.കെ മുഹമ്മദ് കോയയുടെയും ബി ഉമ്മയുടെയും പേരിലുള്ള സ്കൂളിന്റെ പേര് മാറ്റി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. കെ.കെ മുഹമ്മദ് കോയയുടെ പേരിലുള്ള സ്കൂളിന് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നും ബി ഉമ്മയുടെ പേരിലുള്ള സ്കൂള്‍ സുഭാഷ് ചന്ദ്രബോസിന്റെ പേരിലാണ് പുനര്‍ നാമകരണം ചെയ്തിട്ടുള്ളത്. ഉത്തരവ് ഭരണകൂടം ഗസറ്റില്‍ പ്രസിദ്ധീകരിച്ചു.
കഴിഞ്ഞദിവസമാണ് കല്പേനി ഡോ.കെ.കെ മുഹമ്മദ് കോയയുടെയും ബി ഉമ്മയുടെയും പേരിലുള്ള സ്കൂളിന്റെ പേര് മാറ്റി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. കെ.കെ മുഹമ്മദ് കോയയുടെ പേരിലുള്ള സ്കൂളിന് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നും ബി ഉമ്മയുടെ പേരിലുള്ള സ്കൂള്‍ സുഭാഷ് ചന്ദ്രബോസിന്റെ പേരിലാണ് പുനര്‍ നാമകരണം ചെയ്തിട്ടുള്ളത്. ഉത്തരവ് ഭരണകൂടം ഗസറ്റില്‍ പ്രസിദ്ധീകരിച്ചു.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ലക്ഷദ്വീപ് മുന്‍ എം.പി പി.പി മുഹമ്മദ് ഫൈസലിന്റെ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും
- ദ്വീപ് ഡയറിയുടെ പേരിൽ വ്യാജ പ്രചരണം നടത്തുന്നു
- ബി.ജെ.പിക്കെതിരെ ശബ്ദമുയര്‍ത്തിയതിനാലാണ് അയോഗ്യനായതെന്ന മുന്‍ ലക്ഷദ്വീപ്എം.പിയുടെ പ്രസ്താവന അടിസ്ഥാനരഹിതം: യൂത്ത് കോണ്‍ഗ്രസ്
- രാഹുല്‍ ഗാന്ധിക്കെതിരായ നടപടി കേന്ദ്രസര്‍ക്കാരിന്റെ ഭീരുത്വം: ലക്ഷദ്വീപ് ടെറിട്ടോറിയല്‍ കോണ്‍ഗ്രസ് കമ്മിറ്റി
- കേന്ദ്രസർക്കാരിന്റെ വിലകുറഞ്ഞ കോപ്രായങ്ങൾകൊണ്ട് ഭയപ്പെടുത്താനാകുന്ന നേതാവല്ല രാഹുൽ ഗാന്ധി: അജാസ് അക്ബർ