മലികു ആധിപത്യം സ്ഥാപിച്ചു, അഗത്തിക്ക് നിരാശ, +2 ഫലം: ലക്ഷദ്വീപില്‍ 68.7% വിജയം
തിരുവന്തപുരം/ കവരത്തി: ഈ വര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചു. ആകെ 83.8% വിജയശതമാനം രേഖപ്പെടുത്തി. ഏറ്റവും കൂടുതല്‍ വിജയശതമാനം കണ്ണൂരും കുറവ് പത്തനംതിട്ടയിലുമാണ്.
ലക്ഷദ്വീപില്‍ ആകെ 958 പേര് പരീക്ഷ എഴുതിയതില്‍ 658 പേര് വിജയിച്ചു. ആകെ 68.7% വിജയം. ഏറ്റവും കൂടുതല്‍ വിജയശതമാനം മിനിക്കോയിയിലും (88.6%) കുറവ് അഗത്തിയിലും (50%) രേഖപ്പെടുത്തി. 6 പേരുടെ ഫലം തടഞ്ഞുവെച്ചിട്ടുണ്ട്. ഇത് പിന്നീട് പുറത്തുവിടും. ഇതനുസരിച്ച് ചിലദ്വീപുകളുടെ ഫലത്തില്‍ ചെറിയ വ്യത്യാസമുണ്ടാവാന്‍ സാധ്യതയുണ്ട്.
തോറ്റവര്‍ക്കും പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്കും വിജയിച്ചവര്‍ക്ക് എതെങ്കിലും ഒരു വിഷയത്തില്‍ മാര്‍ക്ക് കൂട്ടാനും സേ/ ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് ഈ മാസം 15 വരെ അപേക്ഷിക്കാം. പരീക്ഷകള്‍ ജൂണ്‍ 5 മുതല്‍ 12 വരെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. വിജയിച്ചവര്‍ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വിവിധ കോഴസുകള്‍ക്ക് ഉന്നതപഠനത്തിന് അപേക്ഷിക്കാന്‍ തയ്യാറാവുക. അപേക്ഷ ഉടന്‍ വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ലക്ഷദ്വീപില്‍ ആകെ 958 പേര് പരീക്ഷ എഴുതിയതില്‍ 658 പേര് വിജയിച്ചു. ആകെ 68.7% വിജയം. ഏറ്റവും കൂടുതല്‍ വിജയശതമാനം മിനിക്കോയിയിലും (88.6%) കുറവ് അഗത്തിയിലും (50%) രേഖപ്പെടുത്തി. 6 പേരുടെ ഫലം തടഞ്ഞുവെച്ചിട്ടുണ്ട്. ഇത് പിന്നീട് പുറത്തുവിടും. ഇതനുസരിച്ച് ചിലദ്വീപുകളുടെ ഫലത്തില്‍ ചെറിയ വ്യത്യാസമുണ്ടാവാന്‍ സാധ്യതയുണ്ട്.
തോറ്റവര്‍ക്കും പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്കും വിജയിച്ചവര്‍ക്ക് എതെങ്കിലും ഒരു വിഷയത്തില്‍ മാര്‍ക്ക് കൂട്ടാനും സേ/ ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് ഈ മാസം 15 വരെ അപേക്ഷിക്കാം. പരീക്ഷകള്‍ ജൂണ്‍ 5 മുതല്‍ 12 വരെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. വിജയിച്ചവര്‍ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വിവിധ കോഴസുകള്‍ക്ക് ഉന്നതപഠനത്തിന് അപേക്ഷിക്കാന്‍ തയ്യാറാവുക. അപേക്ഷ ഉടന്‍ വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ഇൻഡിഗോയിൽ എൻ സി സിക്കാർക്ക് സെക്യൂരിറ്റി ഓഫീസറാവാം
- വിദ്യാർത്ഥികളെ വട്ടം കറക്കി വാർഷിക പരീക്ഷ ; കേരള സിലബസുകാർക്ക് ഇരട്ടി ഭാരം
- എൻവിറോൻമെൻ്റൽ സയൻസിൽ ഡോക്ടറേറ്റ് നേടി നാദിർഷ നവാബ്
- സ്കൂളുകൾ സി ബി എസ് ഇയിലേക്ക് മാറ്റാനുള്ള നീക്കത്തിന് ഹൈകോടതി സ്റ്റേ
- അഞ്ചു വർഷമായി നിയമനം നടക്കുന്നില്ല ;വിദ്യാഭ്യാസ വകുപ്പിലെ 23 പോസ്റ്റുകൾ നിർത്തലാക്കി