DweepDiary.com | ABOUT US | Wednesday, 08 May 2024

വിധി റദ്ദാക്കിയിട്ട് രണ്ടുമാസം: അയോഗ്യത പിൻവലിച്ചില്ല: ലക്ഷദ്വീപ് മുന്‍ എം.പി പി.പി മുഹമ്മദ് ഫൈസല്‍ സുപ്രീംകോടതിയില്‍

In main news BY P Faseena On 26 March 2023
ന്യൂഡല്‍ഹി: ലോക്‌സഭാംഗത്വം തിരികേ ലഭിക്കാന്‍ ലക്ഷദ്വീപ് മുന്‍ എം.പി പി.പി മുഹമ്മദ് ഫൈസല്‍ സുപ്രീംകോടതിയെ സമീപിച്ചു. ലോക്‌സഭാ സെക്രട്ടറിയേറ്റ് നിഷ്‌ക്രിയമായ സമീപമനമാണ് സ്വീകരിക്കുന്നതെന്നാരോപിച്ചാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ലോക്‌സഭാ അംഗത്വത്തില്‍ നിന്നും അയോഗ്യനാക്കാന്‍ കാരണമായ കവരത്തി കോടതിയുടെ വിധി കേരള ഹൈക്കോടതി മരവിപ്പിച്ച് രണ്ടുമാസമായി. എന്നാല്‍ ഇതുവരെയും അംഗത്വം പുനസ്ഥാപിച്ചിട്ടില്ല. ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ നടപടി കോടതിയലക്ഷ്യമാണെന്നും. അംഗത്വം പുനസ്ഥാപിക്കാത്തത് രാഷ്ട്രീയ കാരണങ്ങളാലാണെന്നും ഫൈസല്‍ ആരോപിക്കുന്നു.
വധശ്രമക്കേസില്‍ കവരത്തി സെഷന്‍സ് കോടതി പത്തുവര്‍ഷം ശിക്ഷിച്ചതിനെ തുടര്‍ന്നാണ് ലക്ഷദ്വീപ് എം.പിയായിരുന്ന പി.പി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയത്. ശിക്ഷാവിധി വന്നതിനു തൊട്ടുപിന്നാലെ ജനുവരി 13ന് അയോഗ്യനാക്കിക്കൊണ്ടുള്ള ഉത്തരവ് ലോക്‌സഭാ സെക്രട്ടറിയേറ്റ് പുറപ്പെടുവിക്കുകയായിരുന്നു. ജനുവരി 25 ന് കേരള ഹൈക്കോടതി കവരത്തി കോടതി വിധി മരവിപ്പിച്ചു. ഇതോടെ അയോഗ്യത സംബന്ധിച്ച ഉത്തരവ് പിന്‍വലിക്കാന്‍ ഫൈസല്‍ ലോക്‌സഭാ സെക്രട്ടറിയേറ്റിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഹൈക്കോടതി ഉത്തരവ് വന്ന് രണ്ടുമാസം പിന്നിട്ടിട്ടും അയോഗ്യത ഉത്തരവ് പിന്‍വലിക്കുന്നതില്‍ തീരുമാനമായിട്ടില്ല. ഇതിനിടയിലാണ് മാനനഷ്ടക്കേസിലെ സൂറത്ത് കോടതി വിധിയ്ക്ക് പിന്നാലെ വയനാട് എം.പിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ഗാന്ധിയെ എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കുന്നത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY