ലക്ഷദ്വീപിൽ എയർ ആംബുലൻസ് കിട്ടാതെ രോഗി മരിച്ചു
അഗത്തി: ലക്ഷദ്വീപിൽ എയർ ആംബുലൻസ് കിട്ടാതെ രോഗി മരിച്ചെന്ന് പരാതി. തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന അഗത്തി സ്വദേശി സെയ്ദ് മുഹമ്മദാണ് ഇന്ന് രാവിലെ മരിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലേക്ക് മാറ്റാനായിരുന്നു ഡോക്ടർമാരുടെ നിർദേശം. എന്നാൽ കൃത്യസമയത്ത് രോഗിയെ എയർലിഫ്റ്റ് ചെയ്യാൻ സാധിച്ചില്ല.
കഴിഞ്ഞ നാല് ദിവസമായി സെയ്ദ് മുഹമ്മദിനെ കൊച്ചിയിലെ ആശുപത്രിയിൽ എത്തിക്കാൻ എയർ ആംബുലൻസിന് വേണ്ടി കാത്തുനിൽക്കുകയായിരുന്നു. എന്നാൽ എയർ ആംബുലൻസ് ലഭ്യമാക്കാൻ ഭരണകൂടത്തിന് കഴിഞ്ഞില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. ലക്ഷദ്വീപിലെ ചികിത്സ സംബന്ധിച്ച് നേരത്തെ തന്നെ വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. കഴിഞ്ഞമാസം ചെത്ത്ലത്തിൽ ബൈക്ക് അപകടത്തിൽ ഗുരുതര പരിക്ക്പറ്റി ചികിത്സയിലുണ്ടായിരുന്ന യുവാവിനെയും കൃത്യസമയത്ത് വിദഗ്ധ ചികിത്സയ്ക്കായി എയർലിഫ്റ്റ് ചെയ്യാൻ കഴിയാതെ യുവാവ് മരണപ്പെടുന്ന അവസ്ഥ ഉണ്ടായിരുന്നു. കൃത്യമായ ചികിത്സക്കുള്ള ആശുപത്രികൾ ദ്വീപിൽ ഇല്ലെന്ന ആക്ഷേപം നിലനിൽക്കുന്നതിനിടെയാണ് പുതിയ സംഭവം. എയർ ആംബുലൻസ് ലഭിക്കാത്തതിനോടൊപ്പം കാലാവസ്ഥ പ്രതികൂലമായതും തിരിച്ചടിയായിട്ടുണ്ട്.
കഴിഞ്ഞ നാല് ദിവസമായി സെയ്ദ് മുഹമ്മദിനെ കൊച്ചിയിലെ ആശുപത്രിയിൽ എത്തിക്കാൻ എയർ ആംബുലൻസിന് വേണ്ടി കാത്തുനിൽക്കുകയായിരുന്നു. എന്നാൽ എയർ ആംബുലൻസ് ലഭ്യമാക്കാൻ ഭരണകൂടത്തിന് കഴിഞ്ഞില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. ലക്ഷദ്വീപിലെ ചികിത്സ സംബന്ധിച്ച് നേരത്തെ തന്നെ വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. കഴിഞ്ഞമാസം ചെത്ത്ലത്തിൽ ബൈക്ക് അപകടത്തിൽ ഗുരുതര പരിക്ക്പറ്റി ചികിത്സയിലുണ്ടായിരുന്ന യുവാവിനെയും കൃത്യസമയത്ത് വിദഗ്ധ ചികിത്സയ്ക്കായി എയർലിഫ്റ്റ് ചെയ്യാൻ കഴിയാതെ യുവാവ് മരണപ്പെടുന്ന അവസ്ഥ ഉണ്ടായിരുന്നു. കൃത്യമായ ചികിത്സക്കുള്ള ആശുപത്രികൾ ദ്വീപിൽ ഇല്ലെന്ന ആക്ഷേപം നിലനിൽക്കുന്നതിനിടെയാണ് പുതിയ സംഭവം. എയർ ആംബുലൻസ് ലഭിക്കാത്തതിനോടൊപ്പം കാലാവസ്ഥ പ്രതികൂലമായതും തിരിച്ചടിയായിട്ടുണ്ട്.