കടമം സന്തോഷ തിമിര്‍പ്പാല്‍ ബലി പെരുന്നാൾ ആഘോഷിച്ചു
കടമത്ത് (13/09/2016): വലിയ ആര്‍ഭാടമില്ലാതെ പുത്തൻ ഉടുപ്പിന്റെയും അത്തറിന്റെ സുഗന്ധത്തോടെയും കടമത്ത് ദ്വീപിൽ വലിയ പെരുന്നാൾ ആഘോഷിച്ചു. ഇപ്രാവശ്യം ഇറച്ചിയുടെ ദൗര്‍ലഭ്യം ഉണ്ടായെങ്കിലും അയൽ നാടായ അമിനിയിൽ നിന്നുള്ള ഇറക്കുമതി ഒരു പരിധിവരെ ആശ്വാസമേകി. രാവിലെ 8:15നു തക്ബീർ ധ്വനിയോടുകൂടി ഇബ്രാഹിം നബിയുടെയും മകൻ ഇസ്മായിൽ നബിയുടെയും ഓര്‍മ പുതുക്കി സ്ഥലത്തെ ജുമാ മസ്ജിദിൽ നടന്ന പെരുന്നാൾ നിസ്കാരത്തിൽ ഖാസി സലിം മുസ്‌ലിയാർ നേതൃത്വം നൽകി. തുടർന്ന് പരസ്പരം അനുമോദനങ്ങൾ അർപ്പിച്ചും കൂട്ടുകുടുംബങ്ങളെ വീടുവീടാന്തരം പോയി സന്ദർശിച്ചുo പെരുന്നാളിന് പുതു വരവേൽപ്പ് നൽകി. അസർ നിസ്കാരത്തെ തുടർന്നുള്ള ചാറ്റൽ മഴയുടെ കുളിരില്‍ നാടുണര്‍ന്നു. 5:30ഓടെ മഴക്ക് അറുതിയായപ്പോൾ കുട്ടികള്‍ക്ക് സന്തോഷ പൂത്തിരി കത്തി. എല്ലാ വർഷങ്ങളിലേതും പോലെ കുട്ടികളും മുതിർന്നവരും ഒരേ പോലെ വൈകുന്നേരം തെക്ക് ഭാഗത്തുള്ള സ്പോർട്സ് തീര പ്രദേശങ്ങളില്‍ ട്രിപ്പുകള്‍ സംഘടിപ്പിക്കപ്പെട്ടു. പെരുന്നാൾ ആഘോഷങ്ങള്‍ക്ക് വിരാമം കുറിക്കാനെന്ന വണ്ണം സൂര്യന്‍ അസ്തമയം കമാനം മറികടന്നു.