ലക്ഷദ്വീപ് കപ്പല്‍ ജോലിക്കാരെ തീവ്രവാദികളെന്ന് വിളിച്ച സംഭവത്തില്‍ അന്വേഷണ കമ്മീഷനെ നിയമിച്ചു.
കൊച്ചി: ലക്ഷദ്വീപ് കപ്പല്‍ തൊഴിലാളികളെ തീവ്രവാദികളെന്നും പാക്കിസ്താന് ചാരന്മാരെമെന്നും വിളിക്കുകയും വര്‍ഗീയമായി പെരുമാറുകയും തുടര്‍ന്ന് വന്‍വിവാദമാവുകയും ചെയ്ത സംഭവം കഴിഞ്ഞ വര്‍ഷം ദ്വീപ് ഡയറി റിപ്പോര്‍ട്ട് ചെയ്തിരുന്നല്ലോ. തുടര്‍ന്ന് ഒമ്പത് ഓഫീസര്‍മാരെ ലക്ഷദ്വീപ് ഭരണകൂടം പിരിച്ച് വിടുകയും കരിമ്പട്ടികയില്‍പ്പെടുത്തി ഇവരെ ലക്ഷദ്വീപ് കപ്പലുകളില്‍ നിയമിക്കാതിരിക്കുകയും ചെയ്തിരുന്നു. ഇവരെ അനുകൂലിച്ച് കൊണ്ടും 100% ഒഴിവുകളിലേക്കും ലക്ഷദ്വീപുകാരെ നിയമിക്കുന്നതിനെതിരേയും ബിജെപി അനുകൂല കപ്പൽ ജീവനക്കാരുടെ സംഘടനകള്‍ 2013 ഒക്ടോബർ 28 മുതല്‍ ലക്ഷദ്വീപ് വികസന കോർപ്പറേഷനു(LDCL) മുമ്പിൽ സമരം ചെയ്തുവരികയായിരുന്നു. ഇവര്‍ ഷിപ്പിങ്ങ് മന്ത്രിക്കു നൽകിയ നിവേദനത്തെ തുടര്‍ന്ന് മന്ത്രാലയം തൂത്തുക്കുടി പോർട്ട് ഡെപ്യൂട്ടി ചെയർമാൻ എസ് നടരാജനെ ഏകാംഗ കമ്മീഷനായി നിയമിച്ചുകൊണ്ട് അസാധാരണ ഗസറ്റ് വിജ്ഞാപനം ഇറക്കി. വിജ്ഞാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യക്ഷസമരത്തിൽ നിന്നും തങ്ങൾ പിന്മാറുകയാണെന്ന് സീഫാറേഴ്സ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി കെ എസ് അനിൽകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
എന്നാല്‍ തങ്ങള്‍ ലക്ഷദ്വീപ് വികസന കോർപ്പറേഷനിലെ ഉദ്യോഗസ്ഥരുടെ അഴിമതിയിൽ പ്രതിഷേധിച്ചതിനാലും കോർപ്പറേഷനു കീഴിലുള്ള ഇരുപത്തിയാറു കപ്പലുകളിൽ ദ്വീപ് നിവാസികൾക്കു മുൻഗണന നൽകണമെന്ന് ചട്ടത്തെ വളച്ചൊടിച്ച് നൂറു ശതമാനം നിയമനവും ദ്വീപ് നിവാസികൾക്കു മാത്രമായി നൽകിയതിനെ ചോദ്യം ചെയ്തത്തിനുമാണ് പിരിച്ചു വിട്ടതെന്നും ഇവര്‍ ആരോപിക്കുന്നു. എന്നാല്‍ ലക്ഷദ്വീപ് നിവാസികളായ കപ്പല്‍ തൊഴിലാളികള്‍ ഇവരെ ലക്ഷദ്വീപ് കപ്പലില്‍ കയറ്റിയാല്‍ കനത്ത സമരങ്ങളുമായി നേരിടുമെന്നുള്ള കാര്യം തീര്‍ച്ചയാണ്. ലക്ഷദ്വീപില്‍ കപ്പല്‍ സര്‍വ്വീസ് ആവശ്യ സേവന വിഭാഗത്തില്പ്പെടുത്തിയതിനാല് സമരങ്ങള്‍ക്ക് ചില നിയന്ത്രണങ്ങളുണ്ട്.
എന്നാല്‍ തങ്ങള്‍ ലക്ഷദ്വീപ് വികസന കോർപ്പറേഷനിലെ ഉദ്യോഗസ്ഥരുടെ അഴിമതിയിൽ പ്രതിഷേധിച്ചതിനാലും കോർപ്പറേഷനു കീഴിലുള്ള ഇരുപത്തിയാറു കപ്പലുകളിൽ ദ്വീപ് നിവാസികൾക്കു മുൻഗണന നൽകണമെന്ന് ചട്ടത്തെ വളച്ചൊടിച്ച് നൂറു ശതമാനം നിയമനവും ദ്വീപ് നിവാസികൾക്കു മാത്രമായി നൽകിയതിനെ ചോദ്യം ചെയ്തത്തിനുമാണ് പിരിച്ചു വിട്ടതെന്നും ഇവര്‍ ആരോപിക്കുന്നു. എന്നാല്‍ ലക്ഷദ്വീപ് നിവാസികളായ കപ്പല്‍ തൊഴിലാളികള്‍ ഇവരെ ലക്ഷദ്വീപ് കപ്പലില്‍ കയറ്റിയാല്‍ കനത്ത സമരങ്ങളുമായി നേരിടുമെന്നുള്ള കാര്യം തീര്‍ച്ചയാണ്. ലക്ഷദ്വീപില്‍ കപ്പല്‍ സര്‍വ്വീസ് ആവശ്യ സേവന വിഭാഗത്തില്പ്പെടുത്തിയതിനാല് സമരങ്ങള്‍ക്ക് ചില നിയന്ത്രണങ്ങളുണ്ട്.