ബേപ്പൂരിന്റെ ചരിത്രത്തിലാദ്യമായി നിർമിച്ച ഇരുമ്പ് ബാർജ് ലക്ഷദ്വീപിലേക്ക്
കോഴിക്കോട്: ബേപ്പൂരിൽ ഇരുമ്പ് കൊണ്ടുള്ള
ബാർജ് നിർമിച്ചു. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ആവശ്യത്തിനായി അലി & കമ്പനിയാണ് കരുവൻതിരുത്തിയിലെ യാർഡിൽ ബാർജിന്റെ നിർമാണം പൂർത്തിയാക്കിയത്.
ബേപ്പൂരിന്റെ ചരിത്രത്തിലാദ്യമായാണ് ഇരുമ്പ് കൊണ്ടുള്ള ബാര്‍ജിന്റെ നിര്‍മാണം നടക്കുന്നത്. ഹോപ്പർ ബാർജിന് എച്ച്.ബി. ജോണി എന്നാണ് പേര് നൽകിയിരിക്കുന്നത്.
ദ്വീപുകൾക്കിടയിലെ സമുദ്രത്തിൽ അടിഞ്ഞുകൂടുന്ന മണ്ണും ചളിയും കോരിയെടുത്ത് നീക്കംചെയ്യുന്നതിനാണ് ബാര്‍ജ് ഉപയോഗിക്കുക. ഇന്ത്യന്‍ രജിസ്ട്രാര്‍ ഓഫ് ഷിപ്പിങ്ങിന്റെ അനുമതി ലഭിച്ചതോടെ ലക്ഷദ്വീപ് ടഗ്ഗ് ‘കല്പ്പിറ്റി’ ക്യാപ്റ്റന്‍ ജ്യോതിഷ് കുമാര്‍, ചീഫ് ഓഫിസര്‍ ദിലീപ് എന്നിവരുടെ നേതൃത്വത്തില്‍ ബേപ്പൂര്‍ തുറമുഖത്തെത്തി ഹോപ്പര്‍ ബാര്‍ജിനെ ലക്ഷദ്വീപിന്റെ ടഗ്ഗിൽ കെട്ടിവലിച്ച് കവരത്തിയിലേക്ക് കൊണ്ടുപോയി.
ബേപ്പൂര്‍ തുറമുഖ പൈലറ്റ് കെ.വി. ബാലകൃഷ്ണന്, ഷിപ്പിങ് ഏജന്‍സിയായ പിയേഴ്സ്ലസ്ലി കമ്പനിയുടെ ഒ.എം. വസന്ത്കുമാര്‍ തുടങ്ങിയവര്‍ ഹോപ്പര്‍ ബാര്ജിനെയും ടഗ്ഗിനെയും യാത്രയാക്കാന്‍ തുറമുഖത്തെത്തി.
ദ്വീപുകൾക്കിടയിലെ സമുദ്രത്തിൽ അടിഞ്ഞുകൂടുന്ന മണ്ണും ചളിയും കോരിയെടുത്ത് നീക്കംചെയ്യുന്നതിനാണ് ബാര്‍ജ് ഉപയോഗിക്കുക. ഇന്ത്യന്‍ രജിസ്ട്രാര്‍ ഓഫ് ഷിപ്പിങ്ങിന്റെ അനുമതി ലഭിച്ചതോടെ ലക്ഷദ്വീപ് ടഗ്ഗ് ‘കല്പ്പിറ്റി’ ക്യാപ്റ്റന്‍ ജ്യോതിഷ് കുമാര്‍, ചീഫ് ഓഫിസര്‍ ദിലീപ് എന്നിവരുടെ നേതൃത്വത്തില്‍ ബേപ്പൂര്‍ തുറമുഖത്തെത്തി ഹോപ്പര്‍ ബാര്‍ജിനെ ലക്ഷദ്വീപിന്റെ ടഗ്ഗിൽ കെട്ടിവലിച്ച് കവരത്തിയിലേക്ക് കൊണ്ടുപോയി.
ബേപ്പൂര്‍ തുറമുഖ പൈലറ്റ് കെ.വി. ബാലകൃഷ്ണന്, ഷിപ്പിങ് ഏജന്‍സിയായ പിയേഴ്സ്ലസ്ലി കമ്പനിയുടെ ഒ.എം. വസന്ത്കുമാര്‍ തുടങ്ങിയവര്‍ ഹോപ്പര്‍ ബാര്ജിനെയും ടഗ്ഗിനെയും യാത്രയാക്കാന്‍ തുറമുഖത്തെത്തി.