വിധി അനുകൂലം: വധശ്രമകേസില്‍ ശിക്ഷനടപ്പാക്കുന്നത് ഹൈക്കോടതി മരവിപ്പിച്ചു

കൊച്ചി: വധശ്രമകേസില്‍ കവരത്തി സെഷന്‍സ് കോടതിയുടെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി മരവിപ്പിച്ചു. എം.പിയുള്‍പ്പെടെ നാല് പേര്‍ക്കും ഉടന്‍ ജയില്‍ മോചിതരാകാം. ലക്ഷദ്വീപ് ജില്ലാകോടതി വിധിച്ച പത്ത് വര്‍ഷത്തെ തടവ് ശിക്ഷയാണ് ഹൈക്കോടതി മരവിപ്പിച്ചത്. വധശ്രമകേസില്‍ കവരത്തി സെഷന്‍സ് കോടതി ശിക്ഷവിധിച്ചത് മരവിപ്പിക്കണമെന്നും കീഴ്ക്കോടതിയുടെ കണ്ടെത്തല്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രതികള്‍ നല്കിയ അപ്പീല്‍ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. കവരത്തി കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ നടപടിയും ഹൈക്കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് ബെച്ചുകുര്യന്റെ ബെഞ്ചാണ് വിധി പറഞ്ഞത്.
ലക്ഷദ്വീപിലെ ലോകസഭാ തിരഞ്ഞെടുപ്പിന് ഇനി ഒരു വര്‍ഷം കൂടിയാണുള്ളത്. അതിനിടയില്‍ മറ്റൊരു തിരഞ്ഞെടുപ്പ് കൂടി നടത്തുന്നത് സാമ്പത്തികബാധ്യത ഉണ്ടാക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പ്രവര്‍ത്തകര്‍ സംശുദ്ധി കാത്ത് സൂക്ഷിക്കേണ്ട പ്രാധാന്യത്തെക്കുറിച്ചും കോടതി പറഞ്ഞു. ഇതോടെ ഫൈസലിന്റെ അയോഗ്യത മാറും എന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം റദ്ദ് ചെയ്യാനുള്ള സുപ്രീംകോടതി വിധി കൂടി ഇനി സുപ്രധാനമാണ്.
ജനുവരി 11 നാണ് ലക്ഷദ്വീപ് മുന്‍ എം.പിയും ബന്ധുക്കളുള്പ്പെടെയുള്ളവര്ക്ക് കവരത്തി കോടതി തടവ് ശിക്ഷയും ഒരുലക്ഷം രൂപ പിഴയും വിധിച്ചത്. ഫൈസലിന്റെ സഹോദരങ്ങളടക്കം നാല്പേര്ക്കായിരുന്നു ശിക്ഷ. 2009 ലെ തിരഞ്ഞെടുപ്പിനിടയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ലക്ഷദ്വീപ് മുന്‍ എം.പിയും എല്‍.ഡി.സി.സി പ്രസിഡന്റുമായ ഹംദുള്ള സഈദിന്റെ ബന്ധു മുഹമ്മദ് സാലിഹ് എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അക്രമിച്ചു എന്ന കേസിലാണ് ശിക്ഷ ലഭിച്ചത്.
ലക്ഷദ്വീപിലെ ലോകസഭാ തിരഞ്ഞെടുപ്പിന് ഇനി ഒരു വര്‍ഷം കൂടിയാണുള്ളത്. അതിനിടയില്‍ മറ്റൊരു തിരഞ്ഞെടുപ്പ് കൂടി നടത്തുന്നത് സാമ്പത്തികബാധ്യത ഉണ്ടാക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പ്രവര്‍ത്തകര്‍ സംശുദ്ധി കാത്ത് സൂക്ഷിക്കേണ്ട പ്രാധാന്യത്തെക്കുറിച്ചും കോടതി പറഞ്ഞു. ഇതോടെ ഫൈസലിന്റെ അയോഗ്യത മാറും എന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം റദ്ദ് ചെയ്യാനുള്ള സുപ്രീംകോടതി വിധി കൂടി ഇനി സുപ്രധാനമാണ്.
ജനുവരി 11 നാണ് ലക്ഷദ്വീപ് മുന്‍ എം.പിയും ബന്ധുക്കളുള്പ്പെടെയുള്ളവര്ക്ക് കവരത്തി കോടതി തടവ് ശിക്ഷയും ഒരുലക്ഷം രൂപ പിഴയും വിധിച്ചത്. ഫൈസലിന്റെ സഹോദരങ്ങളടക്കം നാല്പേര്ക്കായിരുന്നു ശിക്ഷ. 2009 ലെ തിരഞ്ഞെടുപ്പിനിടയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ലക്ഷദ്വീപ് മുന്‍ എം.പിയും എല്‍.ഡി.സി.സി പ്രസിഡന്റുമായ ഹംദുള്ള സഈദിന്റെ ബന്ധു മുഹമ്മദ് സാലിഹ് എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അക്രമിച്ചു എന്ന കേസിലാണ് ശിക്ഷ ലഭിച്ചത്.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- അഡ്മിനിസ്ട്രേറ്റർക്കെതിരെ പരസ്യമായി പ്രതികരിക്കാന്‍ ധൈര്യമുണ്ടോ?: ഹംദുള്ള സഈദിനെ വെല്ലുവിളിച്ച് അഡ്വ. കെ.പി മുത്തുക്കോയ
- ദ്വീപിന്റെ പൈതൃകവും സംസ്കാരവും കാത്തുസൂക്ഷിക്കപ്പെടണം: മുസ്ലിം ജമാഅത്ത് ലക്ഷദ്വീപ് ചാപ്റ്റർ
- കല്പേനി സ്കൂളുകളുടെ പേരുമാറ്റം: രാഷ്ട്രീയ പാപ്പരത്തം: പി.പി മുഹമ്മദ് ഫൈസല്‍
- കല്പേനി സ്കൂളുകളുടെ പേരുമാറ്റത്തില്‍ പ്രതികരിക്കാതെ മുഹമ്മദ് ഫൈസല്‍
- കല്പേനി സ്കൂളുകളുടെ പേര് മാറ്റിയതിനെ അപലപിച്ച് എൻ.സി.പി, എൻ.വൈ.സി പ്രതിനിധികൾ