മുപ്പത്തിയെട്ടാമത് സുബ്രതോ മുഖര്‍ജി കപ്പ് ടൂര്ണമെന്റിന് തുടക്കമായി
കവരത്തി: മുപ്പത്തിയെട്ടാമത് ലക്ഷദ്വീപ് സുബ്രതോ മുഖര്‍ജി കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് കവരത്തിയില്‍ തുടക്കമായി. ഓഗസ്റ്റ് 17 വൈകുന്നേരം നാല് മണിക്ക് ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടര്‍ രാകേശ് ദഹിയ ഡാനിക്‌സ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. ഇത്തവണ 9 ടീമുകളാണ് ടൂര്‍ണമെന്റില്‍ ഏറ്റുമുട്ടുന്നത്. ഓഗസ്റ്റ് 17 ബുധനാഴ്ച നടന്ന ആദ്യ മത്സരത്തിൽ
കല്‍പ്പേനിയും ചെത്‌ലത്തും തമ്മിൽ ഏറ്റുമുട്ടി. ഇതില്‍ എതിരില്ലാത്ത 5 ഗോളുകള്‍ക്ക് കല്‍പേനിയെ ചെത്‌ലത്ത് ദ്വീപിലെ താരങ്ങള്‍ പരാജയപ്പെടുത്തി. വൈകുന്നേരം നടന്ന രണ്ടാം മത്സരത്തില്‍ കവരത്തി, കടമത്ത് ടീമുകള്‍ ഏറ്റുമുട്ടി. ഇതിൽ 2ഗോളുകൾ നേടി കടമത്ത് മുന്നേറി.
ഇന്നലെ നടന്ന മൂന്ന് കളികളിലും മികച്ച പ്രകടനമാണ് എല്ലാ ടീമുകളും കാഴ്ച്ചവെച്ചത്. ആന്ത്രോത്തും അഗത്തിയും തമ്മിലായിരുന്നു ഇന്നലത്തെ ആദ്യ മത്സരം. ഇതിൽ 3ഗോളുകൾ നേടി ആന്ത്രോത്ത് ജയിച്ചു, 2ഗോളുകളാണ് അഗത്തിക്ക് നേടാനായത്. അമിനിയും കിൽത്താനും തമ്മിലുള്ള രണ്ടാം മത്സരത്തിൽ 3-1ന് അമിനി കിൽത്താനെ തോൽപിച്ചു. വൈകുന്നേരം നടന്ന മൂന്നാം മത്സരത്തിൽ എതിരില്ലാത്ത 2ഗോളുകൾക്ക് മിനിക്കോയ് കൽപേനിയെ തോൽപിച്ചു. ഇന്ന് നടന്ന ആദ്യ മത്സരത്തിൽ എതിരില്ലാത്ത 4ഗോളുകൾക്ക് കവരത്തി ചെത്ലത്തിനെ പരാജയപ്പെടുത്തി. രണ്ടാം മത്സരം ആന്ത്രോത്തും കിൽത്താനും തമ്മിലായിരുന്ന. ഇതിൽ 1-0 ത്തിന് ആന്ത്രോത്ത് ജയിച്ചു.
ഇത്തവണ അണ്ടര്‍ സെവന്റീന്‍ ഗ്രൂപ്പ് മാത്രമേ മത്സര രംഗത്തുള്ളു. കഴിഞ്ഞ തവണകളില്‍ അണ്ടര്‍ ഫോര്‍ട്ടീന്‍ സെവന്റീന്‍ എന്നീ രണ്ട് വിഭാഗങ്ങള്‍ ഉണ്ടായിരുന്നു. ഓഗസ്റ്റ് 24 നാണ് ഫൈനല്‍ മത്സരം.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ലക്ഷദ്വീപിൽ വോട്ടിംഗ് അവസാനിച്ചു ; 84 ശതമാനം പോളിംഗ് രേഖപ്പെടുത്തി
- ലക്ഷദ്വീപിൽ രാത്രി വൈകിയും പോളിംഗ് തുടരുന്നു; പത്ത് മണി വരെ നീളും
- ഫ്ളവേഴ്സ് ഒരു കോടിയിൽ ഇന്ന് രാത്രി ഉമ്മർ ഫാറൂഖ്
- മുഹമ്മദ് ഫൈസലിന് വോട്ടഭ്യർത്ഥിച്ച് എൻ സി പി (എസ് ) ദേശീയ നേതാവ് സുപ്രിയ സുലെ
- ഹംദുള്ളാ സഈദിന് വോട്ട് ചെയ്യാൻ ആഹ്വാനവുമായി രാഹുൽ ഗാന്ധി