വീണ്ടും നാവിക സേന സഹായം - ആന്ത്രോത്ത് ദ്വീപിൽ നിന്നും ഗർഭിണിയെ കവരത്തിയിലെത്തിച്ച് സേന

കവരത്തി: അത്യാസന്ന നിലയിലായ ഗര്‍ഭിണിക്ക് നാവികസേനയുടെ രക്ഷാദൗത്യത്തില്‍ അടിയന്തര വൈദ്യസഹായം. ആന്ത്രോത്തിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ യുവതിയെയാണ് നാവികസേനയുടെ കപ്പലില്‍ കവരത്തിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കിയത്.
മെഡിക്കൽ ഓഫീസർ കവരത്തിയിലേക്ക് ഹെലി ആംബുലൻസ് ആവശ്യപ്പെട്ട് സന്ദേശം നൽകിയെങ്കിലും ഹെലികോപ്റ്ററുകൾ പ്രവർത്തന സജ്ജമായിരുന്നില്ല. വ്യോമ മാർഗ്ഗമുള്ള ഇവാക്വേഷൻ സാധ്യമാവാതെ വന്നപ്പോൾ ആന്ത്രോത്ത് ഇന്ദിരാഗാന്ധി ആശുപത്രി ഡയരക്ട്ടര്‍ വെള്ളിയാഴ്ച രാത്രിയോടെ കവരത്തിയിലെ നാവിക ആസ്ഥാനമായ ഐഎന്‍എസ് ദ്വീപ് രക്ഷകില്‍ ബന്ധപ്പെട്ട് സഹായം തേടിയത്. ആരോഗ്യനില സങ്കീര്‍ണമായ 23കാരിയായ ഗര്‍ഭിണിക്ക് അടിയന്തരമായി സിസേറിയന് വേണമെന്നും ആന്ത്രോത്തില്‍ ആവശ്യമായ സൗകര്യങ്ങളില്ലാത്തതിനാല്‍ കവരത്തിയില്‍ എത്തിക്കണമെന്നുമായിരുന്നു ആവശ്യം. തുടര്‍ന്ന്, ലക്ഷദ്വീപിലെ നേവല്‍ ഓഫിസര്‍ ഇന്‍ചാര്‍ജും ആന്ത്രോത്തിലെ നേവല്‍ ഡിറ്റാച്മെന്റും ദക്ഷിണ നാവിക കമാന്ഡിെന്റയും പെട്ടെന്നുള്ള ആശയവിനിമയത്തിൽ നാവിക കപ്പലുകൾ ഉപയോഗിക്കാൻ അനുമതി നൽകി.
ലക്ഷദ്വീപിലെ നാവിക ആസ്ഥാനങ്ങളിലേക്കുള്ള സേവനങ്ങള്‍ക്കും രക്ഷാദൗത്യത്തിനും വേണ്ടി 2019 മാര്‍ച്ച് മുതല്‍ ദക്ഷിണ നാവിക കമാന്‍ഡ് വാടകക്കെടുത്ത് ഉപയോഗിക്കുന്ന എം.വി ട്രൈറ്റന്‍ ലിബര്‍ട്ടി എന്ന കപ്പല്‍ ഈ സമയം കവരത്തിയില്‍ ഉണ്ടായിരുന്നു. നിലവിലെ ദൗത്യം നിര്‍ത്തിവെച്ച് പരാമവധി വേഗതയില്‍ ആന്ത്രോത്തിലേക്ക് പുറപ്പെടാന്‍ കപ്പലിന് കൊച്ചിയില്‍നിന്ന് നിര്‍ദേശം നല്കി. വെള്ളിയാഴ്ച രാത്രി ഒമ്പതിന് യുവതിയും മെഡിക്കല്‍ സംഘവുമായി ആന്ത്രോത്തില്നിന്ന് യാത്രതിരിച്ച കപ്പല്‍ ശനിയാഴ്ച പുലര്‍ച്ചെ നാലിന് കവരത്തിയില്‍ എത്തി.
കവരത്തി സർക്കാർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ രാവിലെ ആറിന് യുവതിക്ക് സിസേറിയന് നടത്തി പെണ്‍കുഞ്ഞിനെ പുറത്തെടുത്തു.
ഈ മാസം 16ന് അത്യാസന്ന നിലയിലായ കൽപേനി സ്വദേശിനിയെ നാവികസേനയുടെ ഹെലികോപ്ടറില്‍ ഇങ്ങനെ കവരത്തിയില്‍നിന്ന് കൊച്ചിയിലെത്തിച്ച് ചികിത്സ നല്‍കിയിരുന്നത് ദ്വീപ് ഡയറി റിപ്പോർട്ട് ചെയ്തിരുന്നു.
മെഡിക്കൽ ഓഫീസർ കവരത്തിയിലേക്ക് ഹെലി ആംബുലൻസ് ആവശ്യപ്പെട്ട് സന്ദേശം നൽകിയെങ്കിലും ഹെലികോപ്റ്ററുകൾ പ്രവർത്തന സജ്ജമായിരുന്നില്ല. വ്യോമ മാർഗ്ഗമുള്ള ഇവാക്വേഷൻ സാധ്യമാവാതെ വന്നപ്പോൾ ആന്ത്രോത്ത് ഇന്ദിരാഗാന്ധി ആശുപത്രി ഡയരക്ട്ടര്‍ വെള്ളിയാഴ്ച രാത്രിയോടെ കവരത്തിയിലെ നാവിക ആസ്ഥാനമായ ഐഎന്‍എസ് ദ്വീപ് രക്ഷകില്‍ ബന്ധപ്പെട്ട് സഹായം തേടിയത്. ആരോഗ്യനില സങ്കീര്‍ണമായ 23കാരിയായ ഗര്‍ഭിണിക്ക് അടിയന്തരമായി സിസേറിയന് വേണമെന്നും ആന്ത്രോത്തില്‍ ആവശ്യമായ സൗകര്യങ്ങളില്ലാത്തതിനാല്‍ കവരത്തിയില്‍ എത്തിക്കണമെന്നുമായിരുന്നു ആവശ്യം. തുടര്‍ന്ന്, ലക്ഷദ്വീപിലെ നേവല്‍ ഓഫിസര്‍ ഇന്‍ചാര്‍ജും ആന്ത്രോത്തിലെ നേവല്‍ ഡിറ്റാച്മെന്റും ദക്ഷിണ നാവിക കമാന്ഡിെന്റയും പെട്ടെന്നുള്ള ആശയവിനിമയത്തിൽ നാവിക കപ്പലുകൾ ഉപയോഗിക്കാൻ അനുമതി നൽകി.
ലക്ഷദ്വീപിലെ നാവിക ആസ്ഥാനങ്ങളിലേക്കുള്ള സേവനങ്ങള്‍ക്കും രക്ഷാദൗത്യത്തിനും വേണ്ടി 2019 മാര്‍ച്ച് മുതല്‍ ദക്ഷിണ നാവിക കമാന്‍ഡ് വാടകക്കെടുത്ത് ഉപയോഗിക്കുന്ന എം.വി ട്രൈറ്റന്‍ ലിബര്‍ട്ടി എന്ന കപ്പല്‍ ഈ സമയം കവരത്തിയില്‍ ഉണ്ടായിരുന്നു. നിലവിലെ ദൗത്യം നിര്‍ത്തിവെച്ച് പരാമവധി വേഗതയില്‍ ആന്ത്രോത്തിലേക്ക് പുറപ്പെടാന്‍ കപ്പലിന് കൊച്ചിയില്‍നിന്ന് നിര്‍ദേശം നല്കി. വെള്ളിയാഴ്ച രാത്രി ഒമ്പതിന് യുവതിയും മെഡിക്കല്‍ സംഘവുമായി ആന്ത്രോത്തില്നിന്ന് യാത്രതിരിച്ച കപ്പല്‍ ശനിയാഴ്ച പുലര്‍ച്ചെ നാലിന് കവരത്തിയില്‍ എത്തി.
കവരത്തി സർക്കാർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ രാവിലെ ആറിന് യുവതിക്ക് സിസേറിയന് നടത്തി പെണ്‍കുഞ്ഞിനെ പുറത്തെടുത്തു.
ഈ മാസം 16ന് അത്യാസന്ന നിലയിലായ കൽപേനി സ്വദേശിനിയെ നാവികസേനയുടെ ഹെലികോപ്ടറില്‍ ഇങ്ങനെ കവരത്തിയില്‍നിന്ന് കൊച്ചിയിലെത്തിച്ച് ചികിത്സ നല്‍കിയിരുന്നത് ദ്വീപ് ഡയറി റിപ്പോർട്ട് ചെയ്തിരുന്നു.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- അന്ന് കടൽ തീരത്തിരുന്ന് മീൻ ചുട്ടു തിന്ന കാദർക്ക , ഇസ്മത്ത് ഹുസൈൻ
- പ്രഫുൽ ഭായ് കോദാ ഭായ് പട്ടേലിന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ചുമതല
- അഡ്മിനിക്ക് വിട
- കിൽത്താനിൽ ലാത്തിച്ചാർജ്. രണ്ട് പേർ ആശുപത്രിയിൽ
- ബുറെവി (കണ്ടൽകാട്) മാലദ്വീപ് പേര് നൽകി - ഈ വ൪ഷത്തെ അഞ്ചാമത്തെ കൊടുങ്കാറ്റ് ശ്രീലങ്കയിൽ നാശമുണ്ടാക്കി ഇന്ത്യൻ തീരത്തേക്ക്, ലക്ഷദ്വീപിലും ആശങ്ക