17-ാം ലോക സഭ തെരെഞ്ഞെടുപ്പ് - ദ്വീപില്‍ പോളിങ്ങ് 85.14 %
കവരത്തി: ലക്ഷദ്വീപിലെ 10 ദ്വീപുകളില്‍ വിന്യസിച്ചിരിക്കുന്ന 51 പോളിങ്ങ് ബൂത്തുകളില്‍ വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദായകം വിനിയോഗിച്ചു. പോളിങ്ങ് ശതമാനം 85.14. ആദ്യഘട്ടം പോളിങ്ങ് നടന്ന സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളേയും അപേക്ഷിച്ച് ഏറ്റവും കൂടുതലാണിത്. 2014 ലെ പോളിങ്ങ് ശതമാനം 86.7 % ആയിരുന്നു. (1.56 % ന്റെ കുറവ്). ഇന്ത്യയിലെ വിവിധ ഭാഗങ്ങളെ അപേക്ഷിച്ച് തികച്ചും സമാധാനപരമായിരുന്നു പോളിങ്ങ്. കഴിഞ്ഞ തെരെഞ്ഞടുപ്പില്ർ നിന്നും വ്യത്യസ്ഥമായി എല്ലാ ബൂത്തുകളിലും വിവി പാറ്റ് മെഷീനുകളും സി.സി.ടിവി ക്യാമറകളും ഉപയോഗിച്ചു കൊണ്ടുള്ള തെരെഞ്ഞെടുപ്പായിരുന്നു. കേരളത്തില്‍ നിന്നും 51 ബൂത്തുകളിലേക്കായി 51'ല്‍ പരം പ്രസീഡിങ്ങ് ഓഫീസര്‍മാരെ നിയോഗിച്ചു. ഇത് കൂടാതെ കേരള പോലീസിനേയും ക്രമസമാധാന പാലനത്തിന് വിന്യസിച്ചിരുന്നു. ഇതില്‍ ഒരു കമ്പനി തെരെഞ്ഞെടുപ്പ് ഫല പ്രഖ്യാപനം വരെ തലസ്ഥാനത്ത് തുടരും. ഏറ്റവും കൂടുതല്‍ പോളിങ്ങ് നടന്നത് ബിത്രയിലും ഏറ്റവും കുറവ് മിനിക്കോയിയിലുമാണ്.