DweepDiary.com | ABOUT US | Thursday, 25 April 2024

ലക്ഷദ്വീപിന്റെ കടല്‍ സുരക്ഷ കണ്ണില്‍ പൊടിയിടാനുള്ളത് - അനുമതിയില്ലാതെ വിദേശ നൗക എത്തിയത് 6 ദ്വീപുകളില്‍

In main news BY Admin On 07 February 2019
കൊച്ചി : ലക്ഷദ്വീപിന്റെ കടല്‍ സുരക്ഷ കണ്ണില്‍ പൊടിയിടാനുള്ളത്. ഇടയ്ക്ക് നടത്തുന്ന മോക്ക് ടെസ്റ്റ് വെറും അഭ്യാസം മാത്രമാണെന്നും യഥാര്‍ത്ഥ പ്രശ്നം വരുമ്പോള്‍ ലക്ഷദ്വീപിലെ സുരക്ഷാ സേന വെറുതെയാണെന്നും തെളിയിക്കുന്നതാണ് പുതിയ സംഭവം. ലക്ഷദ്വീപില്‍ പുതുതായി രൂപം കൊണ്ട് 10 വര്‍ഷം തികയാനിരിക്കുന്ന ലക്ഷദ്വീപ് കോസ്റ്റല്‍ പോലീസിന് അഗ്നിശമന, ഹോം ഗാര്‍ഡിന്റെ ഗതി. അവരെകൊണ്ട് സാധാ പോലീസ് ഡ്യൂട്ടിയാണ് ഇപ്പോയും ചെയ്യിക്കുന്നത്. പെട്രോളിങ്ങ് ബോട്ടുകളെല്ലാം തന്നെ കട്ടപ്പുറത്ത് ഉറങ്ങുന്നു.

കസ്റ്റംസ് അധികൃതരുടെ അനുമതിയില്ലാതെ ലക്ഷദ്വീപ് സമൂഹത്തിൽ രഹസ്യമായി എത്തിയ വിദേശ ഉല്ലാസ നൗക കസ്റ്റംസ് പ്രിവൻറിവ് അധിക‌‌ൃതർ പിടികൂടി. സംശയകരമായ സാഹചര്യത്തിൽ കൊച്ചിയിലെത്തിയ സ്വിറ്റ്സർലൻഡ് രജിസ്ട്രേഷനുള്ള എസ്.വൈ. സീ ഡ്രീംസ് എന്ന ഉല്ലാസ പായ്ക്കപ്പലാണ് പിടികൂടിയത്.
18 ദിവസത്തിനിടെ ലക്ഷദ്വീപിലെ ബംഗാരം, കൽപ്പേനി, അഗത്തി, കടമത്ത്, അമിനി, കരവത്തി ദ്വീപുകളിൽ ഉല്ലാസ നൗക നങ്കൂരമിട്ടതായി കസ്റ്റംസ് കണ്ടെത്തി. ലക്ഷദ്വീപിൽ കസ്റ്റംസ് വകുപ്പിന്റെയും കോസ്റ്റ് ഗാർഡിെൻറയും കണ്ണുവെട്ടിച്ച് ഉല്ലാസ നൗക എത്താനിടയായതിനെ കുറിച്ച് കേന്ദ്ര ഇൻറലിജൻസ് ബ്യൂറോ (ഐ.ബി) ഉൾപ്പെടെ ഏജൻസികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊച്ചി ബോൾഗാട്ടിയിലെ മറീനയിൽ നങ്കൂരമിട്ടശേഷം ഉടമ വിദേശത്തേക്ക് മടങ്ങിയതിനെ തുടർന്നാണ് സംഭവം പുറത്തായത്.
അംഗീക‌ൃത തുറമുഖങ്ങളിൽ നങ്കൂരമിടാൻ മാത്രമേ വിദേശ യാനങ്ങൾക്ക് അനുമതിയുള്ളൂ. 2018 ഫെബ്രുവരി 23ന് കൊച്ചി തുറമുഖത്ത് എത്തിയ ഉല്ലാസ നൗക 26 മുതൽ നവംബർ 13 വരെ ഒമ്പത് മാസം ബോൾഗാട്ടി മറീനയിൽ നങ്കൂരമിട്ടു. നവംബർ 13ന് ലക്ഷദ്വീപിലേക്ക് പോയശേഷം ഡിസംബർ ഒന്നിന് വീണ്ടും ബോൾഗാട്ടിയിൽ തിരിച്ചെത്തി. അന്നുമുതൽ മറീനയിൽ കിടക്കുകയാണ്. ‌
അനുമതിയില്ലാതെ ലക്ഷദ്വീപിൽ പ്രവേശിച്ചത് എന്തിനാണെന്ന കാര്യം അന്വേഷണത്തിലാണെന്ന് കസ്റ്റംസ് കമീഷണർ (പ്രിവൻറിവ്) സുമിത് കുമാർ അറിയിച്ചു. ഉല്ലാസ നൗകയുടെ ഉടമയും സ്വിറ്റ്സർലൻഡ് സ്വദേശിയുമായ തോമസ് റെയ്ചെർട്ട് ഒരു മാസം കഴിഞ്ഞേ കൊച്ചിയിൽ മടങ്ങിയെത്തൂ. കസ്റ്റംസ് അസി. കമീഷണർ പി.ജി. ലാലു, സൂപ്രണ്ടുമാരായ ജോസ്കുട്ടി ജോർജ്, എസ്.കെ. ചിത്ര, വിവേക്, ഇൻസ്പെക്ടർമാരായ സണ്ണി തോമസ്, സിദ്ധാർഥ് ചൗധരി, റോബിൻ എന്നിവരുടെ നേതൃത്വത്തിലാണ് ഉല്ലാസ നൗക കസ്റ്റഡിയിലെടുത്തത്. content from: www.dweepdiary.com

വിദേശ കപ്പലുകള്‍ക്കോ വിമാനങ്ങള്‍ക്കോ കസ്റ്റംസ് അനുമതിയില്ലാതെ രാജ്യത്തിന്റെ ഒരുഭാഗത്തും പ്രവേശിക്കാനാകില്ല. സുരക്ഷാ സേനകളുടെ കണ്ണുവെട്ടിച്ച് അതീവ സുരക്ഷാ മേഖലയിലുള്‍പ്പെടെ കപ്പല്‍ മാസങ്ങളോളം സഞ്ചരിച്ചതിന്റെ യാത്രാപഥം സംബന്ധിച്ച ജിപിഎസ് മാപ്പ് എടുക്കുമെന്നും കസ്റ്റംസ് കമ്മീഷണര്‍ പറഞ്ഞു. കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ അനീഷ് പി രാജന്‍, അസിസ്റ്റന്റ് കമ്മീഷണര്‍ പി ജി ലാലു, സൂപ്രണ്ടുമാരായ ജോസുകുട്ടി ജോര്‍ജ്, എസ് കെ ചിത്ര, വിവേക്, ഇന്‍സ്‌പെക്ടര്‍മാരായ സണ്ണി, തോമസ്, സിദ്ദാര്‍ഥ് ചൗധരി, റോബിന്‍ സിങ് എന്നിവരുടെ നേതൃത്വത്തിലാണ് പായ്ക്കപ്പല്‍ കസ്റ്റഡിയിലെടുത്തത്.


അപഗ്രഥനം: ദ്വീപ് ഡയറി
വാര്‍ത്ത (കടപ്പാട്): മലയാളമനോരമ, മാതൃഭൂമി, തേജസ്, ജനം ടിവി, ജനയുഗം ഓണ്‍ലൈന്‍

SHARE YOUR FEEDBACK

RECENT IN THIS CATEGORY