അധ്യാപകരെ വെള്ളം കുടിപ്പിച്ച് വിദ്യാഭ്യാസവകുപ്പ്
കവരത്തി- സെപ്റ്റംബര്‍ 5 അധ്യാപക ദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ സ്കൂളിലെത്തിയ അധ്യാപകര്‍ക്ക് ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് അറിയാന്‍ സാധിച്ചത്. ഈ വര്‍ഷം ഒന്നാം പാദവാര്‍ഷിക പരീക്ഷ ഒന്ന് മുതല്‍ പന്ത്രണ്ടാം ക്ലാസ്സുവരെ പൊതു പരീക്ഷയായിരിക്കുമെന്ന വിവരമാണ് അവരെ ഞെട്ടിച്ചത്. പോരാത്തതിന് ചോദ്യപ്പേപ്പര്‍ എല്ലാ സ്കൂളിലെ അധ്യാപകരും തയ്യാറാക്കുകയും 9 -ാം തിയതിക്ക് മുമ്പായി അതാത് പ്രിന്‍സിപ്പള്‍ മാരെ ഏല്പിക്കുകയും ചെയ്യണം. ഇത് ഇത്രയേറെ ഞെട്ടിക്കാനിടയാക്കിയ കാര്യം സ്കീം ഒാഫ് വര്‍ക്ക് എന്ന പൊല്ലാപ്പ് തന്നെ. ഈ ചോദ്യങ്ങള്‍ വിദ്യാഭ്യാസവകുപ്പ് തയ്യാറാക്കിയ സ്കീം ഓഫ് വര്‍ക്കിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കണമെന്ന കര്‍ക്കശമാണ് അധ്യാപകരെ വെട്ടിലാക്കിയത്. ഈ സ്കീം ഓഫ് വര്‍ക്ക് പല ദ്വീപിലും ഇതുവരെയായി കിട്ടിയില്ല. സ്കീം പ്രകാരം പല വിഷയങ്ങളും മൂന്ന് മാസം കൊണ്ട് നാലോ അഞ്ചോ പാഠഭാഗം പൂര്‍ത്തിയാക്കുന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ വിദ്യാഭ്യാസ വകുപ്പ് സ്കീം ഓഫ് വര്‍ക്ക് യഥാസമയം കിട്ടിയില്ലെന്നും അതിനാല്‍ സ്വയം തയ്യാറാക്കിയ സ്കീം ഓഫ് വര്‍ക്ക് പ്രകാരമാണ് പഠിപ്പിക്കുന്നതെന്നുമാണ് അധ്യാപകര്‍ പറയുന്നത്. ഏതായാലും ഈ പരീക്ഷയില്‍ പഠിപ്പിക്കാത്ത പാഠഭാഗത്തിലെ ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതേണ്ട ഗതികേടിലാണ് ഭൂരിഭാഗം വിദ്യാര്‍ത്ഥികളും.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ലക്ഷദ്വീപിൽ രാത്രി വൈകിയും പോളിംഗ് തുടരുന്നു; പത്ത് മണി വരെ നീളും
- ഫ്ളവേഴ്സ് ഒരു കോടിയിൽ ഇന്ന് രാത്രി ഉമ്മർ ഫാറൂഖ്
- മുഹമ്മദ് ഫൈസലിന് വോട്ടഭ്യർത്ഥിച്ച് എൻ സി പി (എസ് ) ദേശീയ നേതാവ് സുപ്രിയ സുലെ
- ഹംദുള്ളാ സഈദിന് വോട്ട് ചെയ്യാൻ ആഹ്വാനവുമായി രാഹുൽ ഗാന്ധി
- ലക്ഷദ്വീപ് രാഷ്ട്രീയത്തിൽ പുതിയ അടിയൊഴുക്കുകൾക്ക് സാധ്യത