യൂണിവേഴ്സിറ്റി കാശ് കൊടുത്തില്ല - സ്വന്തം കാശുമുടക്കി ലക്ഷദ്വീപ് സംഘം കലോത്സവത്തിനു കേരളത്തില്‍
കോഴിക്കോട് (07/05/2017): കഴിഞ്ഞ മാസം 12-നാണ് കലോത്സവത്തില്‍ പങ്കെടുക്കാന്‍ ഫണ്ട് ആവശ്യപ്പെട്ട് യൂണിവേഴ്സിറ്റിയുടെ ലക്ഷ്വദീപ് സ്റ്റുഡന്റ്സ് ഡീനിന് വിദ്യാര്‍ഥികള്‍ അപേക്ഷ നല്‍കിയത്. എന്നാല്‍, കഴിഞ്ഞ ആഴ്ചയാണ് ഇതിനായുള്ള നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായത്. അവസാന നിമിഷമായത് കാരണം ഫണ്ട് കൈമാറാന്‍ യൂണിവേഴ്സിറ്റിക്ക് സാധിച്ചില്ല. ഇതിനിടെ യാത്രയ്ക്കുള്ള ടിക്കറ്റ് റിസര്‍വ് ചെയ്യണമെന്നാവശ്യപ്പെട്ട് ഷിപ്പിങ് ഡയറക്ടര്‍ക്ക് നല്കിയ അപേക്ഷയും അവഗണിക്കപ്പെട്ടു. അതോടെ കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹികൾ ലക്ഷദ്വീപിൽ നേരിട്ടെത്തി സ്ക്രീനിങ് നടത്തിയാണ് അറുപതോളം മത്സരാര്‍ഥികളെ ഇന്റര്‍സോണിലേക്ക് തിരഞ്ഞെടുത്തത്. 60 വിദ്യാർത്ഥികളെ തിരഞ്ഞെടുത്തെങ്കിലും സാമ്പത്തിക പ്രയാസം കാരണം ഭൂരിഭാഗം പേരും പിന്മാറി. ആന്ത്രോത്ത് പി.എം. സഈദ് കാലിക്കറ്റ് യൂണിവേഴ്സിറ്റി സെന്ററില്‍ നിന്നും കവരത്തി ബി.എഡ്. കോളേജില്‍ നിന്നുമുള്ളവരാണ് മത്സരാര്‍ഥികള്‍.
ലക്ഷദ്വീപ് സംഘത്തിന് സംഘാടക സമിതി മലബാർ ക്രിസ്ത്യൻ കോളേജിൽ സ്വീകരണം നൽകി. മൂന്ന് അദ്ധ്യാപകരടക്കം 21 പേരാണ് സംഘത്തിലുള്ളത്. സ്ക്രീനിംഗ് നടത്തി വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുകയായിരുന്നു. ലക്ഷദ്വീപിൽ നിന്നെത്തിയ കലാകാരന്മാരെ സ്വാഗതസംഘം കൺവീനർ ലിന്റോ ജോസഫ് സ്വീകരിച്ചു. പ്രോഗാം കമ്മിറ്റി കൺവീനർ എ.കെ. ബിജിത്ത്, ടി. അതുൽ, എം. അജയ്ലാൽ എന്നിവർ സംബന്ധിച്ചു.
കടപ്പാട്: കേരള കൗമുദി, മാതൃഭൂമി
ലക്ഷദ്വീപ് സംഘത്തിന് സംഘാടക സമിതി മലബാർ ക്രിസ്ത്യൻ കോളേജിൽ സ്വീകരണം നൽകി. മൂന്ന് അദ്ധ്യാപകരടക്കം 21 പേരാണ് സംഘത്തിലുള്ളത്. സ്ക്രീനിംഗ് നടത്തി വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുകയായിരുന്നു. ലക്ഷദ്വീപിൽ നിന്നെത്തിയ കലാകാരന്മാരെ സ്വാഗതസംഘം കൺവീനർ ലിന്റോ ജോസഫ് സ്വീകരിച്ചു. പ്രോഗാം കമ്മിറ്റി കൺവീനർ എ.കെ. ബിജിത്ത്, ടി. അതുൽ, എം. അജയ്ലാൽ എന്നിവർ സംബന്ധിച്ചു.
കടപ്പാട്: കേരള കൗമുദി, മാതൃഭൂമി