മൂന്ന് കപ്പലുകള്‍ക്ക് ഒരേ സമയം ബോഡിങ്ങ് - കൊച്ചിയില്‍ മണിക്കൂറോളം യാത്രക്കാര്‍ പെരുവെയിലത്ത്
കൊച്ചി (02/10/2016): ലക്ഷദ്വീപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥരുടെ ഭരണ മികവ് മോഡലാവുന്നത് ആദ്യമായല്ല. മിനിക്കോയിലേക്ക് പോകേണ്ട എംവി അറേബ്യന്‍ സീ കപ്പല്‍, വടക്കന്‍ ദ്വീപുകള്‍ വഴി അഗത്തി, കവരത്തിലേക്ക് പോകുന്ന കോറലും, ഏറ്റവും വലിയ യാത്രക്കപ്പലായ കവരത്തി കപ്പലും ഇന്നാണ് പുറപ്പെടുന്നത്. സാധാരണ ഓരോ കപ്പലിനും വിവിധ സമയം അനുവദിക്കാറുണ്ടായിരുന്നു. ഇതിന് വിപരീതമായി മൂന്ന് വലിയകപ്പലിനും ഒരേ സമയം ബോഡിങ്ങ് നല്‍കിയതാണ് പ്രശ്നം ഗുരുതരമായത്. വിനോദ സഞ്ചാരികളും രോഗികളും തദ്ദേശീയരും പാസഞ്ചര്‍ ഹാളില്‍ ഇരിക്കാന്‍ സ്ഥലം ഇല്ലാതെ റോഡ് വരെ ക്യൂ നീണ്ടു. പ്രദേശമാകെ യാത്രക്കാരുടെ പച്ചക്കറികളും സാധനങ്ങളാലും നിറഞ്ഞു. മണിക്കൂറോളം യാത്ര നീണ്ടുപോയതോടെ യാത്രക്കാര്‍ പലരും അവശയിരുന്നു. പലരും വെല്‍ഫയര്‍ ഓഫീസറോട് ഇതേപ്പറ്റി ചോദിച്ചെങ്കിലും സമയ ക്രമീകരണം തന്റെ അധികാര പരിധിയിലല്ലെന്ന മറുപടിയാണ് ലഭിച്ചത്.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ഫ്ളവേഴ്സ് ഒരു കോടിയിൽ ഇന്ന് രാത്രി ഉമ്മർ ഫാറൂഖ്
- മുഹമ്മദ് ഫൈസലിന് വോട്ടഭ്യർത്ഥിച്ച് എൻ സി പി (എസ് ) ദേശീയ നേതാവ് സുപ്രിയ സുലെ
- ഹംദുള്ളാ സഈദിന് വോട്ട് ചെയ്യാൻ ആഹ്വാനവുമായി രാഹുൽ ഗാന്ധി
- ലക്ഷദ്വീപ് രാഷ്ട്രീയത്തിൽ പുതിയ അടിയൊഴുക്കുകൾക്ക് സാധ്യത
- ഇന്ത്യാ മുന്നണിയെ ശക്തിപ്പെടുത്തുക ; എസ് കെ എസ് എസ് എഫ് കിൽത്താൻ