മിനിക്കോയി സംഭവം എസ്ഐയെ സസ്പെന്‍റ് ചെയ്തു
കവരത്തി (15/09/2016) മിനിക്കോയി സംഭവത്തില്‍ ആദ്യമായി ഭരണകൂടം നടപടികള്‍ ആരംഭിച്ചു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിക്കുകയും വീഡിയോയില്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ ദമ്പതികളെ പൊതുജനസമക്ഷം തെളിവെടുപ്പിനായി കൊണ്ടുപോവുകയും തുടര്‍ന്ന് ജനങ്ങള്‍ പ്രതിയെ തങ്ങള്‍ക്ക് വിട്ടുകിട്ടാന്‍ വേണ്ടി സ്റ്റേഷന്‍ ഉപരോധിക്കുയും ചെയ്തിരുന്നു. തുടര്‍ന്ന് പോലീസും ജനങ്ങളും തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടുകയും ചോദ്യം ചെയ്ത മാര്‍ക്കിസ്റ്റ് പാര്‍ട്ടി നേതാവിനെ ലോക്കപ്പിലിട്ട് മര്‍ദ്ദിക്കുകയും ചെയ്തതായി ആരോപണം ഉണ്ടാവുകയും സംഭവം വലിയ ഒച്ചപ്പാടുകള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു. ദേശീയതലത്തില്‍ സംഭവം ചർച്ചയായതോടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് ആവശ്യപ്പെടുകയും കൂടാതെ ലക്ഷദ്വീപിലെ വിവിധ രാഷ്ട്രീയ പാർട്ടികൾ പോലീസിനെതിരായതോടെ ലക്ഷദ്വീപ് ഭരണകൂടം സമ്മർദ്ദത്തിലായിരുന്നു. ഇൻസ്പെക്റ്റർ അമീർ ബിൻ മുഹമ്മദിനെ അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്യുകയായിരുന്നു.