DweepDiary.com | ABOUT US | Friday, 29 March 2024

പ്രാര്‍ത്ഥന ബാക്കിയാക്കി ഹസനത്ത് ബീഗം യാത്രയായി

In death BY Admin On 22 April 2015
കൊച്ചി- എപ്ലാസ്റ്റിക് അനീമിയി ബാധിച്ച് ചികിത്സയിലായിരുന്ന ആന്ത്രോത്ത് സ്വദേശിനിയും മൂവാറ്റുപ്പുഴയിലെ അല്‍-അസ്ഹര്‍ കോളേജിലെ ഡി.എഡ് വിദ്യാര്‍ത്ഥിനിയുമായിരുന്ന ഹസനത്ത് ബീഗം (21) മരണപ്പെട്ടു. വളരെ അപൂര്‍വ്വമായ രോഗം ബാധിച്ച ഹസനത്തിനെ ആഴ്ചകള്‍ക്ക് മുമ്പാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ചികിത്സയ്ക്ക് 40 ലക്ഷത്തോളം രൂപവരെ ചെലവുവരുന്ന രോഗമായിരുന്നു. ദ്വീപ് ഡയറിയും മറ്റ് വിവിധ സോഷ്യല്‍ മീഡികളും വളരെ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചില ദ്വീപുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളും സന്നധ സംഘടനകളും സഹനത്തിന്റെ ചികിസ്തക്കായുള്ള വലിയ ഒരു തുകയ്ക്ക് സഹായമെത്തിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ദ്വീപിലെ രാഷ്ട്രീയ മത സംഘടകള്‍ ഇതില്‍ നിന്ന് പുറം തിരിഞ്ഞ ഒരു അവസ്ഥയായിരുന്നു. 40 ലക്ഷമെന്നത് ദ്വീപിലെ ഒരു കുടുമ്പത്തെ അപേക്ഷിച്ച് ഒരു വലിയ തുക തന്നെയായിരുന്നു. ഇത്രയേറെ പ്രചാരം ലഭിച്ചിട്ടും ചികിത്സാ സഹായത്തിന് വേണ്ടി രാഷ്ട്രീയ മത സംഘടകള്‍ രംഗത്തിറങ്ങാത്തത് വളരെ ഗൗരവ പൂര്‍വ്വം ചിന്തിക്കേണ്ട ഒന്ന് തന്നെയാണ്. എല്ലാമറിഞ്ഞിട്ടും ഒന്നുമറിയാത്തമട്ടില്‍ കണ്ണടച്ച് ഇരുട്ടാക്കിയിട്ട് കാര്യമില്ല. കേരക്കരയില്‍ ഇതുപോലെ അസുഖം പ്രാപിച്ച എത്രയോ വിദ്യാര്‍ത്ഥികള്‍ക്കായി കക്ഷി രാഷ്ട്രീയ മത-ഭേത മന്യേ സഹായമെത്തിച്ചെന്ന വാര്‍ത്ത നമുക്ക് എപ്പോഴും കാണാവുന്നതാണ്. ഇനിയെങ്കിലും ഇത്തരം വാര്‍ത്തകള്‍ വളരെ ഗൗരവത്തോടെ എടുക്കുമെന്ന പ്രതീക്ഷയോടെ...
ഹസനത്ത് ബീഗത്തിന്റെ മഅഫിറത്തിനായി പ്രാര്‍ത്ഥിക്കാനും മയ്യിത്ത് നിസ്ക്കരിവുവാനും ബന്ധുക്കള്‍ അഭ്യര്‍ത്ഥിക്കുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY